കസേരകള്‍
ഇടയ്ക്കൊഴിഞ്ഞു ഇടയ്ക്കു നിറഞ്ഞു
ചഷകങ്ങളെപ്പോലെ.
ചഷകങ്ങളാവട്ടെ
സ്വത്വം കൈവിട്ടില്ല
കസേരകളാകാന് തുനിഞ്ഞില്ല
ഇടയ്ക്കു നിറഞ്ഞു ഇടയ്ക്കൊഴിഞ്ഞു
ചഷകങ്ങളെപ്പോലെ.
സമ്മേളനത്തിന്
ഇവ രണ്ടും ആവശ്യമായിരുന്നു
കസേരകളൂം ചഷകങ്ങളൂം.
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
5 days ago

8 comments:
പണക്കൊഴുപ്പില്ലെങ്കില് എന്തു കസേര എന്തു ചഷകം...?
ചഷകത്തിനുറപ്പിക്കാവുന്ന ഒന്നുമുണ്ടല്ലോ-
ഒരിക്കലും കാലിക്കസേരപോലെയാകില്ല!
സമ്മേളനത്തിന്
ഇവ രണ്ടും ആവശ്യമായിരുന്നു!
ഇവ രണ്ടും മാത്രം...
അതെ, അച്ചുകളിലും അച്ചുകളുടെ പാരഡികളിലും നമ്മള് നമ്മളെ ഉരുക്കിയൊഴിച്ചുകൊണ്ടിരിക്കുന്നതിനാല്..
കവിത വായിച്ചു,ശ്രീകുമാര്‍.തരക്കേടില്ല.
tharakkedulla lokathil tharakkedillaatha kavitha ezhuthiyallo !
haaaahha ha ha ! ! !
Post a Comment