കുറവിലങ്ങാട്ടു പിറന്നവന്റെ
കരച്ചിലും
ഹിമാലയത്തില്‍ത്തട്ടി.
മൂത്രവും മലവും
മൂന്നുകടലുകളില്‍ ചേര്‍ന്നു.
വളര്‍ന്ന് വടക്കോട്ടുപോയി
സ്വറ്ററിട്ട് തിരിച്ചുവന്നു.
പിന്നീട്
ആരുമരിക്കാന്‍ കിടന്നാലും
പുണ്യജലമെന്നുപറയപ്പെടുന്ന
ഒരു ദ്രവം
നാവില്‍ ഇറ്റിച്ചിരിക്കും കക്ഷി.
മടക്കയാത്രയില്‍
കൊല്ക്കത്തയില്വച്ച്
കുതിരവണ്ടിക്കടിപ്പെട്ടു.
ഭസ്മരൂപിയായി
വീട്ടില്‍വന്ന്
അമ്മയുടെ കണ്ണീരുകാണാന്‍
മറന്നില്ല.
ചെറിയ ജീവിതത്തിനിടയിലും
നടന്നുനടന്ന്
അവന്റെ കാല്‍പ്പാടുകള്‍
ഒരിന്ത്യാചിത്രം
ഏതാണ്ടു പൂര്‍ത്തിയാക്കിയിട്ടുള്ളതായി
റിപ്പോര്‍ട്ടുണ്ട്
കമ്യൂണിസ്റ്റുമായിരുന്നു.
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 months ago
6 comments:
വളരെ ഇഷ്ടമായി..
ഭസ്മരൂപിയായി
വീട്ടില്‍വന്ന്
അമ്മയുടെ കണ്ണീരുകാണാന്‍
മറന്നില്ല.
വരികളില്‍ മനസ്സിന്റെ പിടച്ചിലാണോ , നൈരാശ്യം ആണോ? എന്തായാലും.............
പതിഞ്ഞു എന്റെ മനസ്സില്‍,
നിന്റെ വരികള്‍ ഒരു ഗല്‍ഗദമായി
ഭസ്മരൂപിയായി
വീട്ടില്‍വന്ന്
അമ്മയുടെ കണ്ണീരുകാണാന്‍
മറന്നില്ല.
വരികളില്‍ മനസ്സിന്റെ പിടച്ചിലാണോ , നൈരാശ്യം ആണോ? എന്തായാലും.............
പതിഞ്ഞു എന്റെ മനസ്സില്‍,
നിന്റെ വരികള്‍ ഒരു ഗല്‍ഗദമായി
പിന്നീട്
ആരുമരിക്കാന്‍ കിടന്നാലും
പുണ്യജലമെന്നുപറയപ്പെടുന്ന
ഒരു ദ്രവം
നാവില്‍ ഇറ്റിച്ചിരിക്കും കക്ഷി.
wow!
antha WOW inu
intha WOWW !
കമ്യൂണിസ്റ്റ് എന്നത് പുള്ളിയുടെ പേരായിരിക്കും അല്ലേ:)
Post a Comment