ഉണ്ട്. മറിഞ്ഞ ചഷകം സദാ എന്റെ
മിണ്ടാത്ത മേശപ്പുറത്ത്. നീ പന്തിയില്‍
നിന്ന് എണീറ്റ് കുതിരപ്പുറത്തേറി
'ഇപ്പോള്‍ വരാ'മെന്നു ചൊല്ലിയോരേഴടി-
പ്പൊക്കം ധരിച്ച കിനാവ് മറഞ്ഞതും.
പിന്നെ നീ വന്നില്ല യാഥാര്‍ത്ഥ്യമേ, തനി-
സ്സങ്കല്പ്പമായതു ഞാന്‍ ജീവനേ, നിന്റെ-
യുന്നം പിഴക്കാത്തൊരമ്പ് (അതോ റൈഫിളോ?)
ചെന്നു മുഴങ്ങിയതെങ്ങെന്റെ ദൈവമേ!
കുന്നു കയറുവാന്‍ വയ്യെനിക്കത്രക്ക്
കുന്നുകൂടി നടത്തത്തില്‍ വിമൂകത
എങ്ങനെ നീന്തും മറുകരേക്കങ്ങിനെ
ചുമ്മാ കടക്കുവാനാകുമോ നിത്യത?
എങ്കിലും നിന് മരണം ശത്രുനാശക-
മെന്നു പറഞ്ഞു ഞാനുള്ളോടടുപ്പിച്ച -
തന്നു പകര്‍ന്ന നിമിഷം. ചവര്പ്പില-
ച്ചെമ്പന് കുതിര തൊഴിച്ചെന്റെ ചുണ്ടിലും.
ആനപ്പറമ്പ് (മൂന്ന് )
-
ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ
ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം
പോകാം...
1 week ago
3 comments:
പിന്നെ നീ വന്നില്ല യാഥാര്‍ത്ഥ്യമേ, തനി-
സ്സങ്കല്പ്പമായതു ഞാന്‍ ജീവനേ
നല്ല വരികള്‍
ഇവിടെ മറഞ്ഞിരുന്നു നീ
കവിതകള്‍ രചിച്ചു,പാടി,ആടി,
നിന്നെ നോക്കി ഞാന്‍ നിന്നിരുന്നു
ഈ ചാറ്റ് മുറിയില്‍,എന്നുമെന്നും
എവിടെയോ മറഞ്ഞ സുഹൃത്തെ,
ഓര്‍മ്മയുണ്ടോ ഈ സ്വപ്നത്തെ?
jyothishbrahmi kazhichu nokkam.
Post a Comment