കസേരകള്‍
ഇടയ്ക്കൊഴിഞ്ഞു ഇടയ്ക്കു നിറഞ്ഞു
ചഷകങ്ങളെപ്പോലെ.
ചഷകങ്ങളാവട്ടെ
സ്വത്വം കൈവിട്ടില്ല
കസേരകളാകാന് തുനിഞ്ഞില്ല
ഇടയ്ക്കു നിറഞ്ഞു ഇടയ്ക്കൊഴിഞ്ഞു
ചഷകങ്ങളെപ്പോലെ.
സമ്മേളനത്തിന്
ഇവ രണ്ടും ആവശ്യമായിരുന്നു
കസേരകളൂം ചഷകങ്ങളൂം.
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 months ago
8 comments:
പണക്കൊഴുപ്പില്ലെങ്കില് എന്തു കസേര എന്തു ചഷകം...?
ചഷകത്തിനുറപ്പിക്കാവുന്ന ഒന്നുമുണ്ടല്ലോ-
ഒരിക്കലും കാലിക്കസേരപോലെയാകില്ല!
സമ്മേളനത്തിന്
ഇവ രണ്ടും ആവശ്യമായിരുന്നു!
ഇവ രണ്ടും മാത്രം...
അതെ, അച്ചുകളിലും അച്ചുകളുടെ പാരഡികളിലും നമ്മള് നമ്മളെ ഉരുക്കിയൊഴിച്ചുകൊണ്ടിരിക്കുന്നതിനാല്..
കവിത വായിച്ചു,ശ്രീകുമാര്‍.തരക്കേടില്ല.
tharakkedulla lokathil tharakkedillaatha kavitha ezhuthiyallo !
haaaahha ha ha ! ! !
Post a Comment