ഗാന്ധി
പ്രമേയമാകുന്നൊരു രാത്രിയില്‍
ശാന്തനൊരാള്‍
മദ്യവൃക്ഷം സ്മരിച്ചു
ഭൂമിയില്‍ നീണ്ടുനിവര്‍ന്നു നില്ക്കും ദൂരം
സൂര്യശില്പങ്ങള് പിറന്ന മിനാരം
ഓര്‍മ്മയിലെ മയില്തുള്ളുമിലക്കൂട്ടം
ഓടിയെത്തുന്ന നിറങ്ങളിലെ
ദൈവം.
ശാന്തനയാള് വീണ്ടും
മദ്യവൃക്ഷം സ്മരിച്ചു.
ഒറ്റക്കുനിന്നു നിറഞ്ഞ മനസ്സ്
അതില്‍-
നിന്നിറ്റിറ്റു വീണതതുല്യ തേജസ്സ്
സത്യം വെളിച്ചപ്പെ ടുംവരെ മേധയില്‍
വെട്ടിത്തിളച്ചുപതഞ്ഞുയരും
നൊസ്സ് .
ഒക്കെ-
യൊരിക്ക-
ലൊരേടത്തു
ചേര്‍ന്നതീ-
യുള്ക്കടല്വക്കിലെ
സ്വപ്നത്തിലാണെന്നു
പച്ചവരകളുയിര്ത്തുരിയാടുന്നു
ഗാന്ധി
പ്രമേയമാകുന്നൊരാരാത്രിയില്
ശാന്തനൊരാള്‍
മദ്യവൃക്ഷം സ്മരിച്ചു
ആനപ്പറമ്പ് (മൂന്ന് )
-
ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ
ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം
പോകാം...
1 week ago
2 comments:
തീക്ഷണമായ വരികള്‍........
നൊസ്സ് നമ്മളോട് നേരത്തെ നിരസിക്കാന്‍ പറയാതിരുന്നെങ്കില്‍...
കവിത ഇഷ്ടമായി...:)
Post a Comment