Monday, November 26, 2007

എന്റേയും ഗുരുനാഥന്‍

ഗാന്ധി
പ്രമേയമാകുന്നൊരു രാത്രിയില്‍
ശാന്തനൊരാള്‍
മദ്യവൃക്ഷം സ്മരിച്ചു
ഭൂമിയില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കും ദൂരം
സൂര്യശില്‍പങ്ങള്‍ പിറന്ന മിനാരം
ഓര്‍മ്മയിലെ മയില്‍തുള്ളുമിലക്കൂട്ടം
ഓടിയെത്തുന്ന നിറങ്ങളിലെ
ദൈവം.

ശാന്തനയാള്‍ വീണ്ടും
മദ്യവൃക്ഷം സ്മരിച്ചു.

ഒറ്റക്കുനിന്നു നിറഞ്ഞ മനസ്സ്‌
അതില്‍-
നിന്നിറ്റിറ്റു വീണതതുല്യ തേജസ്സ്‌
സത്യം വെളിച്ചപ്പെ ടുംവരെ മേധയില്‍
വെട്ടിത്തിളച്ചുപതഞ്ഞുയരും
നൊസ്സ്‌ .

ഒക്കെ-
യൊരിക്ക‌-
ലൊരേടത്തു
ചേര്‍ന്നതീ-
യുള്‍ക്കടല്‍‍വക്കിലെ
സ്വപ്നത്തിലാണെന്നു
പച്ചവരകളുയിര്‍ത്തുരിയാടുന്നു

ഗാന്ധി
പ്രമേയമാകുന്നൊരാരാത്രിയില്‍
ശാന്തനൊരാള്‍
മദ്യവൃക്ഷം സ്മരിച്ചു

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തീക്ഷണമായ വരികള്‍........

ടി.പി.വിനോദ് said...

നൊസ്സ് നമ്മളോട് നേരത്തെ നിരസിക്കാന്‍ പറയാതിരുന്നെങ്കില്‍...
കവിത ഇഷ്ടമായി...:)