Sunday, June 08, 2008

എ ഫ്യൂഡല്‍ ഓണ്‍ട്‌ ഗോഡസ്സ്‌ ഏന്റ്‌ ഹര്‍ ഓംലെറ്റ്സ്‌


മുട്ട പൊരിച്ചുതരുമമ്മായി

വെള്ളയില്‍‍നിന്നും പിടഞ്ഞെണീറ്റ്‌
മഞ്ഞയിലുപ്പും കുരുമുളകും
ചെല്ലുമ്പോള്‍ വായെല്ലാം കപ്പലോടും

വിദ്യയിതെന്നു പഠിച്ചമ്മായീ?
മുട്ടത്തോടെങ്ങു കളഞ്ഞമ്മായീ?

മുട്ട പൊരിച്ചുകഴിഞ്ഞാലോട്ടു-
ചട്ടുകം തെയ്യച്ചുവടുവെക്കും
മഞ്ഞയും വെള്ളയും ചൂടും ചൂരും
വെള്ളിപ്പിഞ്ഞാണത്തില്‍ച്ചെന്നു ചാടും
സ്വപ്നത്തിലാരോ ഞെരടിച്ചോന്ന
പച്ചമുലകളിളക്കിക്കൊണ്ട്‌
അമ്മാവന്മാരുടെയായുര്‍‍രേഖ
ചെന്നുമിനുത്തൊരുടല്‍ വിയര്‍ത്ത്‌
പാഞ്ചാലിയമ്മായി വൃത്തശില്‍പ്പം
വാഴയിലയില്‍ പ്പകുത്തുവയ്ക്കും
കുട്ടികള്‍ ഞങ്ങള്‍ കൊതിപിടിച്ചാ-
മുട്ടേപ്പസാഹിത്യം തിന്നുതീര്‍ക്കും
ആശാനുമുള്ളുരും വള്ളത്തോളും
വേശയമ്മായി തന്‍ നാവിലാടും



മുട്ടകളെന്നും പൊരിയും വീട്ടില്‍
കുട്ടികളേയും പെറുമമ്മായി
വിദ്യയിതെന്നു പഠിച്ചമ്മായി?
പദ്യപ്രവീണയാമെന്നമ്മായി?

6 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വായിക്കാതെ പോവുന്ന ഒരു നല്ല കവിതക്കാ‍യ്........എന്റെ ഒരു കുറിപ്പ്

ശ്രീകുമാര്‍ കരിയാട്‌ said...

thanks sageer........

വികടശിരോമണി said...

പല ഓം‌ലെറ്റുകളും അമ്മായിയുടെ അടുക്കളക്കോട്ടകളിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളാവാനാകാത്ത സങ്കടത്തിൽ പൊരിഞ്ഞു കരയുന്നുമുണ്ട്.

ശ്രീകുമാര്‍ കരിയാട്‌ said...

LET THEM CRY OM !


THANKS VIKATASHIROMANY SUHRUHE....

Muralee Mukundan , ബിലാത്തിപട്ടണം said...

വെറും മുട്ടയപ്പത്തിൽ ഒതുങ്ങുകയില്ലല്ലോ നമ്മുടെ വിശപ്പുകൾ ?

ശ്രീകുമാര്‍ കരിയാട്‌ said...

muttayappam thinnaanum manushyavamsathinu avakaashamund .