തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം.
ഈശ്വരനായാലും എതിര്‍ലിംഗമായാലും .
ആദ്യം മുഖചന്ദ്രന്‍
അവസാനം മതി കാല്‍നഖം
ഇടയില്‍ അനാദ്യന്തയായ
ആകാശമേ സങ്കല്‍പ്പിക്കാവൂ.
ആശ കൈവിടരുത്
ശൂന്യതയില്‍ ഉമ്മ വെക്കണം
ആവര്‍ത്തിച്ചു മണക്കണം
കാക്കപ്പുള്ളികള്‍ വലം വെച്ച്
കാലം ദീര്‍ഘിപ്പിക്കാം
ധരിക്ക
കാറ്റ് ഇന്ദ്രിയങ്ങളെന്ന്
ഇടിമിന്നല്‍ മനസ്സെന്ന്
ഭൂമി വികാരമെന്ന്
സൂര്യന് ബുദ്ധിയെന്ന്
ഇരവുപകലുകള്‍ അവ മാത്രമെന്ന്
ശിവന്
യേശു
ബുദ്ധന്
മാര്‍ക്സ്
ഇവ്വഹവേഷങ്ങള്
അഴിഞ്ഞെന്നു ബോധ്യം വന്നാല്‍ മാത്രം
പുരുഷോത്തമനാകുക
മനുഷ്യനെ മുന്നില്‍ നിര്‍ത്തിയാകണം കളികളൊക്കെ.
ഇനി
സഹസ്രശീര്‍ഷനായി
അയാളുടെ പാടായി.
ആനപ്പറമ്പ് (മൂന്ന് )
-
ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ
ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം
പോകാം...
2 weeks ago
3 comments:
നല്ല കവിത!!
NANDI JITHENDRAKUMARINU.....
മനുഷ്യോത്തമാനയാലും പോരെ ബ്ലാക്ക് ഷീപ്?
Post a Comment